Archive for November, 2010

ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിച്ചത് വിപണിക്ക് അനുഗ്രഹമായി

November 30, 2010

മുംബൈ: രണ്ടാം പാദത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം(ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട്-ജി.ഡി.പി) വര്‍ധിച്ചതായുള്ള റിപോര്‍ട്ടുകള്‍ പുറത്തുവന്നത് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് പച്ചക്കത്തിച്ചു. സെന്‍സെക്‌സ് 116.15 പോയിന്റുയര്‍ന്ന് 19521.25ലും നിഫ്റ്റി 32.70 വര്‍ധിച്ച് 5862.70ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. ആദ്യപാദത്തില്‍ നേടിയതിനേക്കാള്‍ .1 ശതമാനം മാത്രമേ അധികം നേടിയിട്ടുള്ളൂവെങ്കില്‍(8.9) പോലും ഈ വളര്‍ച്ച അദ്ഭുതകരമെന്നാണ് സാമ്പത്തികവിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. വിവിധ വിഭാഗങ്ങലെ പരിഗണിക്കുകയാണെങ്കില്‍ ഉല്‍പ്പാദനമേഖല 9.8, കാര്‍ഷിക മേഖല 4.4, മൈനിങ് മേഖല 8, നിര്‍മാണ മേഖല 8.8 എന്ന രീതിയിലാണ് നിരക്ക് വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയത്. കാര്‍ഷികമേഖല മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ആദ്യപാദത്തില്‍ 2.5 ശതമാനം മാത്രമായിരുന്നു നിരക്ക്.
റൂറല്‍ ഇലക്ട്രിഫിക്, ഹിന്ദ് കണ്‍സ്ട്രക്ഷന്‍ കോ, ഇന്ത്യാ ബുള്‍ റിയല്‍ എസ്‌റ്റേറ്റ്, ബിജി.ആര്‍ എനര്‍ജി സിസ്റ്റംസ്, ജെപീ ഇന്‍ഫ്രാടെക് എന്നീ കമ്പനികളാണ് ഇന്നു കാര്യമായ നേട്ടമുണ്ടാക്കിയത്. നേട്ടക്കാരുടെ പട്ടികയില്‍ ഡി.എല്‍.എഫ് കയറി കൂടിയത് ശ്രദ്ധേയമായി. 7 ശതമാനം വര്‍ധനവോടെ 20 രൂപ നേട്ടത്തില്‍ 307.25ലാണ് ഈ റിയാലിറ്റി സ്റ്റോക്ക് ക്ലോസ് ചെയ്തത്.
വാങ്ങുന്നതിനായി കഴിഞ്ഞ കുറെ ദിവസങ്ങളായി വിവിധ സ്‌റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങള്‍ നിരന്തരം ടിപ്‌സ് നല്‍കിയ ഓഹരിയായ പാന്റലൂണ്‍ റീട്ടെയിലിനാണ് ഇന്ന് ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത്. 15.80 രൂപയാണ് ഒരു ദിവസം നഷ്ടമായത്. അള്‍ട്രാടെക് സിമന്റ്, കോറമൊണ്ടല്‍ സിമന്റ്, ടാറ്റാ കെമിക്കല്‍സ്, ഗ്രേറ്റ് ഈസ്‌റ്റേണ്‍, കാസ്‌ട്രോള്‍ ഇന്ത്യ, ശ്രീ സിമന്റ്, ടാറ്റാ സ്റ്റീല്‍ കമ്പനികളുടെ ഓഹരികള്‍ക്കാണ് ഇന്ന് ഏറ്റവും കൂടുതല്‍ തിരിച്ചടിയേറ്റത്. ആഗോളവിപണി അനുകൂലമല്ലാത്ത ഒരു പരിതസ്ഥിതിയില്‍ വിപണി ഉയരുന്ന ഓരോ ഘട്ടത്തിലും ലാഭമെടുക്കല്‍ സജീവമായിരുന്നു. ഒരു ശതമാനത്തോളം താഴ്ന്ന വിപണി പിന്നീട് നഷ്ടം നികത്തി മുന്നേറുകയായിരുന്നു. ജി.ഡി.പി നിരക്കിനെ കൂടാതെ MOIL പബ്ലിക് ഇഷ്യുവും വിപണിയുടെ ഉണര്‍വിന് കാരണമായി.
എല്‍.ഐ.സി ഹൗസിങ് വിവാദവുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നില്ലെങ്കില്‍ വിപണി ഈ രീതിയില്‍ തന്നെ തുടരാനാണ് സാധ്യത. വിപണി ഒരു കുതിപ്പിനുള്ള തുടക്കത്തിലാണെന്ന് നമുക്ക് ചിന്തിക്കാനാവില്ല. കാരണം അഴിമതിയുടെ ഹാങ്ഓവര്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. 5750-5800, 5950-6000 ലെവലുകളില്‍ കളിക്കാനുള്ള കെല്‍പ്പ് മാത്രമേ ഇപ്പോഴത്തെ അവസ്ഥയില്‍ നിഫ്റ്റിക്കുള്ളൂ. ദീര്‍ഘകാല നിക്ഷേപത്തിനൊരുങ്ങുന്നവര്‍ രണ്ടോ മൂന്നോ ദിവസം കൂടി വിപണിയെ നിരീക്ഷിക്കുന്നതാണ് നല്ലത്. റിസര്‍വ് ബാങ്ക് സി.ആര്‍.ആര്‍(കാഷ് റിസര്‍വ് റേഷ്യോ) നിരക്ക് പുതുക്കാനുള്ള സാധ്യതയാണ് വരാനുള്ള ദിവസങ്ങളില്‍ വിപണിയെ സ്വാധീനീക്കാവുന്ന ഒരു പ്രധാനവാര്‍ത്ത.
വാങ്ങാവുന്ന ഓഹരികള്‍
ടാറ്റാ സ്റ്റീല്‍
ഐ.ഒ.ബി
ഗ്രേറ്റ് ഈസ്‌റ്റേണ്‍ ഷിപ്പിങ് കമ്പനി
രുചി സോയ
ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്
ശ്രീ രേണുകാഷുഗേര്‍സ്
ഹോട്ടല്‍ ലീല
യുനൈറ്റഡ് ഫോസ്ഫറസ്
യൂനികെം ലാബോറട്ടറീസ്(ടാര്‍ജറ്റ് 292), ഇപ്പോള്‍ 244.75 രൂപയുള്ള ഈ ഓഹരി വാങ്ങി സൂക്ഷിക്കാവുന്ന ഒന്നാണ്.
അഹ്‌ലുവാലിയ കോണ്‍ട്രാക്‌സ്: ഇപ്പോഴത്തെ വില 151.55 രൂപയാണ്. 230 എന്ന ലക്ഷ്യത്തില്‍ ഇത് വാങ്ങി സൂക്ഷിക്കാവുന്നതാണ്.
ഗതി, ഇന്ത്യ ഇന്‍ഫോലൈന്‍, എംഫസിസ്, ദീപക് ഫെര്‍ട്ടിലൈസേഴ്‌സ് എന്നിവയും പരിഗണിക്കാവുന്ന ഓഹരികളാണ്.

റിലയന്‍സ്, ഐ.സി.ഐ.സി.ഐ ഓഹരികളുടെ കരുത്തില്‍ സെന്‍സെക്‌സ് മുന്നേറി

November 29, 2010

മുംബൈ: ഒമ്പതുശതമാനത്തോളം തിരുത്തലിനു വിധേയമായ വിപണിയെ തിരിച്ചുകൊണ്ടുവരാന്‍ കാളക്കൂറ്റന്മാര്‍ നിരന്തരം ശ്രമിക്കുന്ന കാഴ്ചയാണ് ഇന്നു കണ്ടത്. സെന്‍സെക്‌സ് 268.49 പോയിന്റ് നേട്ടത്തില്‍ 19405.10ലും നിഫ്റ്റി 78.05 പോയിന്റ് വര്‍ധിച്ച് 5830ലുമാണ് ക്ലോസ് ചെയ്തത്. ആര്‍.ഐ.എല്‍, ഐ.സി.ഐ.സി.ഐ ബാങ്കുകള്‍ പോലുള്ള ബ്ലുചിപ്പ് കമ്പനികളുടെ കരുത്തിലാണ് വിപണി നേട്ടമുണ്ടാക്കിയത്. (more…)

ടൊയോട്ടാ എതിയോസ് ഡിസംബര്‍ ഒന്നിന് വിപണിയിലെത്തും

November 29, 2010
വാഹനപ്രേമികള്‍ കൗതുകത്തോടെ കാത്തുനില്‍ക്കുന്ന ടൊയോട്ടയുടെ ‘ചെറുകാര്‍’ എതിയോസ് ഡിസംബര്‍ ഒന്നിന് ഇന്ത്യന്‍ മാര്‍ക്കറ്റിലെത്തും. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി ഇന്ത്യന്‍ വിപണിയില്‍ സജീവമാണെങ്കിലും ടൊയോട്ടയ്ക്ക് വില്‍പ്പനയുടെ 4ശതമാനം മാത്രമാണ് സ്വന്തമാക്കാനായത്. എന്നാല്‍ ആഗോളവിപണിയില്‍ മികച്ച ബ്രാന്റ് വാല്യു ഉള്ള ടൊയോട്ട എ, ബി ക്ലാസ് കാറുകളുടെ വില്‍പ്പനയില്‍ ഇന്ത്യയിലും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ചെറുകാറുകളിലൂടെ ഇന്ത്യയിലെ വില്‍പ്പന ഇരട്ടിയാവുമെന്നാണ് കമ്പനി സ്വപ്‌നം കാണുന്നത്.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹനനിര്‍മാതാക്കളായ ടയോട്ട സ്‌മോള്‍കാറുമായെത്തുമ്പോള്‍ അത് മാരുതി, ടാറ്റ, ഹോണ്ട, ഹ്യുണ്ടായ് കമ്പനികള്‍ക്ക് കനത്ത തിരിച്ചടിയാവുമെന്നുറപ്പാണ്. വില 5.25 ലക്ഷത്തിനും ആറു ലക്ഷത്തിനുമിടയിലായിരിക്കുമെന്നാണ് കരുതുന്നത്.
മികച്ച സാങ്കേതിക വിദ്യ, ഗുണനിലവാരം, വിശ്വാസ്യത എന്നിവയാണ് ടയോട്ടയെ വിപണിയിലെ മെച്ചപ്പെട്ട ഉല്‍പ്പന്നമാക്കി മാറ്റിയത്. അതുകൊണ്ടു തന്നെ എതിയോസും റോഡില്‍ ക്ലിക്ക് ആവുമെന്ന കാര്യത്തില്‍ സംശയമില്ല. സംശയമുണ്ടെങ്കില്‍ റോഡിലേക്കറിങ്ങി നോക്കിയാല്‍ കോറോള, കാംരി,ഇന്നോവ, ഫോര്‍ച്യൂണര്‍ മോഡലുകള്‍ നിങ്ങള്‍ക്ക് അത് ഉറപ്പുനല്‍കും.

VEHICLE SUMMARY

Name:

Etios

Model:

J

Car Body Type:

Sedan

Segment:

C Segment

Fuel Consumption:
Highway

17.00 kmpl.

Fuel Consumption:
City

12.00 kmpl.

Warranty:

NA

For more details
http://autos.maxabout.com/cars/toyota/etios/cvid704

വിപണി തിരിച്ചെത്തിയേക്കും

November 28, 2010

മുംബൈ: നിഫ്റ്റി 5650-700 ലെവലില്‍ തട്ടിയതിനുശേഷം തിരിച്ചുകയറാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. കഴിഞ്ഞ നാലു ട്രേഡിങ് സെക്ഷനുകളിലായി നാലുശതമാനത്തിലേറെ നഷ്ടം സംഭവിച്ച സെന്‍സെക്‌സ് 350-400 പോയിന്റ് നേട്ടവുമായി പുതിയ ആഴ്ചയില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. അയര്‍ലന്‍ഡ് സാമ്പത്തിക പ്രതിസന്ധി,
കൊറിയന്‍ സംഘര്‍ഷം, 2ജി സ്‌പെക്ട്രം-എല്‍.ഐ.സി ഹൗസിങ് ഫിനാന്‍സ് അഴിമതികള്‍ എന്നിവയാണ് കഴിഞ്ഞ ആഴ്ചയില്‍ വിപണികളെ സ്വാധീനിച്ച ഘടകങ്ങള്‍. (more…)

Vacancy for CCTV and Telecom Technicians

November 28, 2010

Greetings,

A multi national company in Riyadh is having vacant positions for CCTV and Telecom Technicians.

Candidate should be a diploma holder and should possess a valid and transferable Iqama.

Saudi Driving License will be an advantage.

Those who are fufiling the above qualifications could either forward their CV to sammathew_99@yahoo.com or call us on 050 515 0513 between 09:00am and 03:00pm.

job vacancy to kerala people in bangalore and cochin

November 28, 2010

hi friends,
A united arab emirates web portal is inviting applications from keralites to the vacancy of sales officers from all districts of kerala and female telecallers to its bangalore ofiice as well as to new kochi operations.never miss the opportunity.salary according to experience and best in the industry.freshers also welcome.
any one interested please send c v asap to mail aparnamenon98@yahoo.com

thanking you

aparna menon
sb advertising
bangalore

Urgent Vacancy for Accountant-Bahrain

November 28, 2010

An Accountant is required for a Oil Well Services Company in Bahrain.

Profile/requirement: Any Accountant who can manage a simple ledger and who
knows how to do the
accounting till the finalization i.e. who can generate a Trial Balance, P&L
Statement and Balance Sheet.

Other details:
– Age limit : 40 yrs
– Excellent English and pleasing personality
– Visa available
– Salary: BD 400 – 600 depending on capability
– Housing Allowance + other usual expat benefits provided including Family
ticket.
– Preference to candidates already available in Bahrain.
– Male or Female

Kindly send detailed CV urgently by email mentioning “Accountant-Bahrain” in the
subject line to email: js@arb.com.sa
Please do not send general applications.

Thanks
John Samuel

വെബ്‌സൈറ്റുകള്‍ ക്ലോസ് ചെയ്യാനുള്ള അധികാരത്തിനായി പോലിസ് ശ്രമിക്കുന്നു

November 28, 2010

വെബ്‌സൈറ്റുകള്‍ ക്ലോസ് ചെയ്യാനുള്ള അധികാരത്തിനായി വിവിധ അന്വേഷണ ഏജന്‍സികള്‍ ശ്രമം തുടങ്ങി. സീരിയസ് ആന്റ് ഓര്‍ഗനൈസ് ക്രൈം ഏജന്‍സി(soca) യുകെ ഡൊമൈന്‍ സേവനദാതാക്കളായ നോമിനെറ്റിന് ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചുകഴിഞ്ഞു.
ഈ നീക്കത്തെ ആഗോള ഐ.ടി വിപണി അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അമേരിക്കന്‍ ഫെഡറല്‍ ഏജന്‍സി 70 ഓളം ഡൊമെയ്‌നുകളുടെ പ്രവര്‍ത്തനം ഏകപക്ഷീയമായി അവസാനിപ്പിച്ചതിനു തൊട്ടുപിറകെയാണ് യു.കെയില്‍ ഈ ശ്രമം നടക്കുന്നത്.
ക്രിമിനല്‍ പ്രവര്‍ത്തികള്‍ക്ക് ഉപയോഗിക്കുന്ന വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം തടയാനുള്ള അവകാശമാണ് പോലിസ് ചോദിക്കുന്നത്. പക്ഷേ, എന്താണ് ക്രിമിനല്‍ പ്രവര്‍ത്തനം എന്നു നിര്‍വചിക്കാനും അത് നടപ്പിലാക്കാനുമുള്ള അവകാശം അന്വേഷണ ഏജന്‍സികളില്‍ തന്നെയായാല്‍ അത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണ്. വരാനുള്ളത് വെബ്‌സൈറ്റുകളുടെ വാര്‍ത്തലോകമാണ്. ഭരണവര്‍ഗത്തിനെതിരെയുള്ള വാര്‍ത്തകളോ, എക്‌സിക്യുട്ടീവിനെതിരേയുള്ള വാര്‍ത്തകളോ പുറത്തുവരുമ്പോള്‍, അത് പുറത്തുവിട്ട സൈറ്റ് അല്ലെങ്കില്‍ സെര്‍വര്‍ പോലിസിന് കൈകാര്യം ചെയ്യാമെന്നത് അങ്ങേയറ്റം ഗൗരവത്തോടെ കാണണം. വേണമെങ്കില്‍ ഐ.ടി പ്രൊഫഷണല്‍സും അന്വേഷണ ഏജന്‍സികളും ഉള്‍കൊള്ളുന്ന ഒരു സമിതി പരിശോധിച്ചതിനുശേഷം മുന്നറിയിപ്പ് നല്‍കികൊണ്ട് ഡൊമെയ്‌ന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള അധികാരം നല്‍കാം. പക്ഷേ, അപ്പോഴും ഡിലിറ്റ് ബട്ടണ്‍ പോലിസിന്റെ കൈയിലാവരുത്. അവരുടെ നിര്‍ദ്ദേശം പഠിച്ച് സമിതി നല്‍കുന്ന റിപോര്‍ട്ട് അനുസരിച്ച് രജിസ്ട്രാര്‍, ഹോസ്റ്റിങ് പ്രൊവൈഡര്‍ വേണം ഡിലിറ്റ് ചെയ്യാന്‍.ഇപ്പോള്‍ തന്നെ ഇതെല്ലാം നടക്കുന്നുണ്ട്‌

റിയാലിറ്റി ഓഹരികളുടെ തകര്‍ച്ച തുടരുന്നു

November 26, 2010


മുംബൈ: നിഫ്റ്റിയും സെന്‍സെക്‌സും ഇന്നും നഷ്ടത്തില്‍ ക്ലോസ് ചെയ്തു. മുംബൈ ഓഹരി സൂചികയില്‍ 181.55 പോയിന്റിന്റെയും ദേശീയ ഓഹരി സൂചികയില്‍ 47.80 പോയിന്റിന്റെയും കുറവാണുണ്ടായത്.
റിയാലിറ്റി ഫണ്ടിങ് വിവാദത്തില്‍ പെട്ട് ഈ ആഴ്ച മാത്രം സെന്‍സെക്‌സിനു നഷ്ടമായത് 448 പോയിന്റാണ്. അയര്‍ലണ്ട് കടക്കെണിയുടെ കാര്‍മേഘങ്ങള്‍ നീങ്ങാത്തതുകൊണ്ടു തന്നെ ആഗോളവിപണിയില്‍ നിന്ന് ഇന്നു കാര്യമായ പിന്തുണ ലഭിച്ചിരുന്നില്ല. കൂടാതെ  ട്രേഡിങ് സ്ഥാപനങ്ങള്‍ നടത്തുന്ന ഇടപാടുകളെ കുറിച്ച് സെബി അന്വേഷണമാരംഭിക്കുന്നുവെന്ന വാര്‍ത്തകളും വിപണിയെ നെഗറ്റീവായി ബാധിച്ചു. അതേ സമയം എല്‍.ഐ.സി ഹൗസിങ് ഫിനാന്‍സ് അഴിമതിയെ പര്‍വതീകരിക്കുന്നതിനെതിരേ സാമ്പത്തിക വിദഗ്ധര്‍ രംഗത്തെത്തിയിട്ടുണ്ട്. സാധാരണ കൈക്കൂലി കേസിനെ സ്വാധീനിക്കുന്ന വിധത്തില്‍ സംഭവം വലുതാക്കിയതാണ് പ്രശ്‌നം-ഫസ്റ്റ് ഗ്ലോബലിലെ ശങ്കര്‍ ശര്‍മ അഭിപ്രായപ്പെട്ടു.
ഇത്തരം വിവാദങ്ങളെ തുടര്‍ന്ന് വന്‍തോതില്‍ പണമിറക്കിയ വിദേശനിക്ഷേപസ്ഥാപനങ്ങള്‍ പിന്‍വാങ്ങിയാല്‍ അത് സൂചികകളില്‍ കനത്ത തിരിച്ചടിയുണ്ടാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിയാലിറ്റി സ്റ്റോക്കുകള്‍ക്ക് ഇന്നും തിരിച്ചടിയേറ്റു. റിയാലിറ്റി ഇന്‍ഡെക്‌സില്‍ 5.68 ശതമാനത്തിന്റെ കുറവാണുണ്ടായത്. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, മെറ്റല്‍, പവര്‍, എഫ്.എം.സി.ജി ഓഹരികള്‍ക്കും ഇന്നു നഷ്ടത്തിന്റെ കണക്കാണ് പറയാനുള്ളത്.
ഐ.ആര്‍.ബി ഇന്‍ഫ്രസ്ട്രക്ചര്‍, പെട്രോനെറ്റ് എല്‍.എന്‍.ജി, ഗ്രാസിം ഇന്ത്യ, ഒറിയന്റല്‍ ബാങ്ക്, സ്റ്റീല്‍ അഥോറിറ്റി ഇന്നു നേട്ടമുണ്ടാക്കിയ പ്രമുഖ കമ്പനികള്‍. ഹിന്ദ് കണ്‍സ്ട്രക്ഷന്‍, അദാനി എന്റര്‍പ്രൈസസ്, ബി.ജി.ആര്‍ എനര്‍ജി, എല്‍.ഐ.സി ഹൗസിങ് ഫിനാന്‍സ്, ഇന്ത്യ ബുള്‍ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്കു കാര്യമായ തിരിച്ചടിയേറ്റു.

സെന്‍സെക്‌സ് 141 പോയിന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

November 25, 2010
മുംബൈ: അവസാനമണിക്കൂറിലെ വില്‍പ്പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും നഷ്ടത്തില്‍ ക്ലോസ് ചെയ്തു. പതിവുപോലെ റിയാലിറ്റി ഓഹരികള്‍ക്കാണ് ഏറ്റവും നഷ്ടം സംഭവിച്ചത്.സെന്‍സെക്‌സ് 141.69 പോയിന്റ് താഴ്ന്ന് 19318.16ലും നിഫ്റ്റി 66 പോയിന്റ് കുറഞ്ഞ് 5799.75ലുമാണ്  വില്‍പ്പന നിര്‍ത്തിയത്.
എല്‍.ഐ.സി ഹൗസിങ് ലോണ്‍ കുംഭകോണത്തില്‍ ഉള്‍പ്പെട്ട ബാങ്കുകളും സ്ഥാപനങ്ങളും അവരുടെ നിലപാട് വ്യക്തിമാക്കിയതും അമേരിക്ക, യൂറോപ്പ്, ഏഷ്യ വിപണികളിലെ അനുകൂല കാലാവസ്ഥയും ചേര്‍ന്ന് ഇന്ത്യന്‍ വിപണിയില്‍ അധികസമയവും പച്ചക്കത്തിച്ചിരുന്നു. കൂടാതെ രാജ്യത്തെ ശക്തമായ ബാങ്കിങ് സംവിധാനം പരിഗണിക്കുമ്പോള്‍ ലോണ്‍ കുംഭകോണം ഒരു ചെറിയ സംഭവം മാത്രമാണെന്ന പ്ലാനിങ് കമ്മീഷന്‍ ഉപാധ്യക്ഷന്‍ മോണ്ടെക് സിങ് അഹ്‌ലുവാലിയ അഭിപ്രായപ്പെട്ടതും വിപണിക്ക് കരുത്തുപകര്‍ന്നു. കൂടാതെ സി.ബി.ഐ തയ്യാറാക്കിയ കുറ്റപ്പത്രപ്രകാരം തട്ടിപ്പുകള്‍ അധികവും വ്യക്തിപരമാണ്. നിലവിലുള്ള ചട്ടങ്ങള്‍ ലംഘിക്കുന്നതിന് സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്തതായി തെളിവില്ല. വിവാദം പുറത്തുവന്ന ഉടനെ തന്നെ 18 ശതമാനത്തോളം താഴ്ന്ന ഹൗസിങ് ഫിനാന്‍സ് കമ്പനിയുടെ ഓഹരികളില്‍ ഇന്ന് 11 ശതമാനം കൂടി കുറവ് രേഖപ്പെടുത്തി.
കേസുമായി ബന്ധമുണ്ടായിരുന്ന പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഹരികള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. സെന്‍ട്രല്‍ ബാങ്ക് ഇന്നുമാത്രം 11.45 പോയിന്റിന്റെ നേട്ടമാണുണ്ടാക്കിയത്. അതേ സമയം ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്കുകള്‍ക്ക് തകര്‍ച്ചയുടെ വേഗത കുറയ്ക്കാന്‍ മാത്രമേ സാധിച്ചിട്ടുള്ളൂ. ഈ രണ്ടു ഓഹരികളും ഇന്നും നഷ്ടത്തിലാണ് വില്‍പ്പന അവസാനിപ്പിച്ചത്. റിയാലിറ്റി ഓഹരികളില്‍ ഡി ബി റിയാലിറ്റി, ഹിന്ദ് കണ്‍സ്ട്രക്ഷന്‍, എച്ച്.ഡി.ഐ.എല്‍, ഐ.ആര്‍.ബി ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഹരികള്‍ ഇന്നും നഷ്ടത്തിലാണ്. പക്ഷേ, നഷ്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം ഇന്നു സണ്‍ഫാര്‍മയ്ക്കാണ്. നിര്‍മാണ മേഖലയില്‍ സമ്മര്‍ദ്ദമുണ്ടെങ്കിലും ജി.ടി.എല്‍ ഇന്‍ഫ്രാ 3.11 ശതമാനം നേട്ടത്തോടെ ഇന്നു മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇന്‍ഫോസിസ് ടെക്‌നോ, ഇന്‍ഡസ് ഇന്‍ഡ്ബാങ്ക്,രണ്ടാം പാദ ഫലം അനുകൂലമല്ലാത്തതിനെ തുടര്‍ന്ന് നഷ്ടത്തിലേക്ക് നീങ്ങിയ അപ്പോളോ ടയേഴ്‌സ് തുടങ്ങിയ ഓഹരികള്‍ ഇന്നു സ്ഥിതി മെച്ചപ്പെടുത്തി.
52 ആഴ്ചയിലെ ഏറ്റവും പുതിയ ഉയരത്തിലെത്തിയ പ്രമുഖ കമ്പനികള്‍
യൂനിസിസ് സോഫ്റ്റ്
ഡോ റെഡ്ഡി ലാബ്
ലൂപ്പിന്‍
രമ വിഷന്‍
മോശം പ്രകടനം തുടരുന്ന കമ്പനികള്‍
ആല്‍ഫാ ഗ്രാഫൈറ്റ്
ടെക്‌നോഫാബ് എന്‍ജീനിയറിങ്
വയര്‍ ആന്റ് വയര്‍ലെസ്
റെലിഗെയര്‍ ടെക്‌നോ
ജി ഇ ഇ
വാങ്ങാവുന്ന ചില ഓഹരികള്‍
ജി.എന്‍.എഫ്.സി, കോറമൊണ്ടല്‍ ഇന്റര്‍നാഷണല്‍, കോള്‍ ഇന്ത്യ, ആധുനിക് മെറ്റല്‍, ജയ് ബാലാജി ഇന്‍ഡസ്ട്രീസ്, ഗേറ്റ്‌വേ ഡിസ്ട്രിപാര്‍ക്‌സ്, ഐ.വി.ആര്‍.സി.എല്‍ ഇന്‍ഫ്രാ, പട്ടേല്‍ എന്‍ജിനീയറിങ്, ടാറ്റാ മോട്ടോര്‍സ്, ഡി.സി ഹോള്‍ഡിങ്, ടുലിപ് ടെലികോം, ജൂബിലന്റ് ലൈഫ്, ഇപ്കാ ലാബ്‌സ്.